പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തവും 31 വർഷം കഠിന തടവും.

ഹോസ്‌ദുർഗ്‌ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് കർശന ശിക്ഷാവിധി പ്രഖ്യാപിച്ചത്. കരുവഞ്ചാൽ വായാട്ടുപറമ്പ് തെക്കേയിൽ ജോഷി ജോസഫിനെയാണ് (56) കോടതി ശിക്ഷിച്ചത്. 

തടവ് ശിക്ഷയ്ക്ക് പുറമെ 27,000 രൂപ പിഴയും പ്രതി ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.

ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിക്ക് 10 വയസ്സ് പ്രായമുള്ളപ്പോൾ, സ്കൂളിലെ ഓണപ്പരീക്ഷ നടന്നിരുന്ന ദിവസമാണ് അതിക്രമം ഉണ്ടായത്. 

പെൺകുട്ടി താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള  ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജോഷി ജോസഫ്. പകൽ സമയത്ത് കുട്ടിയെ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ ബലം പ്രയോഗിച്ച് അതിക്രമത്തിന് വിധേയനാക്കി എന്നാണ് കേസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം