പാലക്കാട് - കോഴിക്കോട് ദേശീയ പാതയില്‍ മുണ്ടൂരിന് സമീപം കല്ലടിക്കോടാണ് അപകടമുണ്ടായത്. കണ്ടെയ്‌നര്‍ ലോറിയും മരപ്പൊടി കയറ്റി വന്ന മറ്റൊരു ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പൊള്ളലേറ്റ ലോറി ഡ്രൈവർ മരിച്ചു.
അറക്കപ്പൊടി കയറ്റി വന്ന ലോറിയിലെ ഡ്രൈവര്‍ ശ്രീകൃഷ്ണപുരം സ്വദേശി നസ്റുദ്ധീനാണ് (29) മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറായ ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് സംഭവം. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ലോറികളിലൊന്നിൽ വളർത്തു മൃഗങ്ങൾക്ക് കൊടുക്കാനുള്ള അറക്കപ്പൊടിയായിരുന്നു. അതാണ് തീ പടർന്നു പിടിക്കാൻ കാരണം.
ഈ ലോറിയിലെ ഡ്രൈവറാണ് മരിച്ച നസറുദ്ദീൻ. അപകടം കണ്ട് വാഹനത്തിൽ നിന്ന് പെട്ടെന്ന് ഇറങ്ങിയതുകൊണ്ടാണ് കണ്ടെയ്‌നർ ലോറി ഡ്രൈവർ രക്ഷപ്പെട്ടത്.
സ്ഥലത്ത് ക്രെയിനുകളെത്തിയാണ് വാഹനങ്ങൾ നീക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് യൂണിറ്റുകളാണ് ലോറിയിലെ തീ അണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

