മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ. അച്യുതൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1996 മുതൽ 2016 വരെ നാല് തവണ ചിറ്റൂർ എം.എൽ.എ ആയിരുന്നു. ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാനായും തത്തമംഗലം സർവീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
കേരള വിദ്യാർഥി യൂണിയനിലൂടെയാണ് കെ.അച്യുതൻ പൊതുരംഗത്തെത്തിയത്. കർഷക കുടുംബത്തിൽ ജനിച്ച അച്യുതൻ കർഷകരുടെ ഇടയിൽ പ്രവർത്തിച്ച് രാഷ്‌ട്രീയ രംഗത്ത് സജീവമായി. 1996 ൽ കെ.കൃഷ്‌ണൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 2016 വരെ തുടർച്ചയായി വിജയിച്ചു.
പിതാവ് : കിട്ടുണ്ണി. മാതാവ്: വള്ളി. ഭാര്യ: സി.കെ സുധ നിലവിൽ ചിറ്റൂർ എം.എൽ.എയായ സുമേഷ് അച്യുതൻ മകനാണ്.
Tags
ചരമം
