ഇന്ത്യയുടെ 15ാമത് ഉപരാഷ്‌ട്രപതിയായി സി.പി രാധാകൃഷ്‌ണന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ 10 മണിക്ക് രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നദ്ദ, സ്ഥാനമൊഴിഞ്ഞ മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, മുൻ ഉപരാഷ്ട്രപതിമാരായ ഹമീദ് ഹൻസാരി, വെങ്കയ്യ നായിഡു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതിന് ശേഷം ആദ്യമായാണ് ഒരു പൊതുപരിപാടിയിൽ ധൻകർ പങ്കെടുക്കുന്നത്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിൻ്റെ ഇന്ത്യൻ ബ്ലോക്ക് നോമിനിയായ ബി.സുദർശൻ റെഡിയെ 152 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രാധാകൃഷ്‌ണൻ വിജയിച്ചത്. സുപ്രീംകോടതി മുൻ ജഡ്‌ജിയാണ് ബി.സുദർശൻ റെഡ്ഡി. എൻ.ഡി.എ സ്ഥാനാര്‍ഥിയായ രാധാകൃഷ്‌ണന് 452 വോട്ടുകളും ബി.സുദർശൻ റെഡിക്ക് 300 വോട്ടുകളുമാണ് ലഭിച്ചത്.
