കള്ളുഷാപ്പിൽ വച്ച് വിദേശമദ്യം കുടിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് കൊലപാതകം. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. മുണ്ടൂര്‍ പന്നമല സ്വദേശി എന്‍.രമേഷ് (50) ആണ് മരിച്ചത്. ചള്ളപ്പാത സ്വദേശി എം.ഷാഹുല്‍ ഹമീദ് (32) ആണ് പ്രതിയെന്ന് പോലീസ് പറയുന്നു.
ഇന്നു രാവിലെയാണ് രമേഷിനെ റോഡരികില്‍ മരിച്ച നിലയില്‍ നാട്ടുകാർ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.
കൊഴിഞ്ഞാമ്പാറ വിദേശമദ്യ വില്‍പനശാലയ്ക്കു സമീപത്തുള്ള കള്ളുഷാപ്പിലേക്ക് ഷാഹുല്‍ ഹമീദ് വിദേശ മദ്യവുമായി എത്തിയതോടെയാണ് വാക്കുതർക്കം ഉണ്ടായത്. മദ്യപിക്കാന്‍ ഒരുങ്ങിയപ്പോള്‍ രമേഷ് തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായി. തൽക്കാലം ഷാഹുല്‍ ഹമീദ് അവിടെ നിന്നു തിരിച്ചു പോയി.
എന്നാൽ രാത്രി എട്ടരയോടെ കള്ളുഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷിനെ പിന്തുടര്‍ന്നെത്തിയ ഷാഹുല്‍ ഹമീദ് റോഡരികില്‍ തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. കടുത്ത മർദ്ദനത്തെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
