കുന്നംകുളം ചൊവ്വന്നൂരിൽ ലൈംഗികാതിക്രമ ശ്രമത്തെ എതിർത്ത യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്തി

കുന്നംകുളം ചൊവ്വന്നൂരിൽ വാടക ക്വാർട്ടേഴ്സിൽ തീപൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട യുവാവിനെ  തിരിച്ചറിഞ്ഞില്ല. അതിഥി തൊഴിലാളിയാണെന്ന് സംശയിക്കുന്നുണ്ട്.

ക്വാർട്ടേഴ്സ് വാടകയ്ക്കെടുത്ത  പ്രതി സണ്ണിയെ മണിക്കൂറുകൾക്കകം തൃശൂർ റെയിൽവേ ‌സ്റ്റേഷനിൽ വച്ച് പൊലീസ് പിടികൂടി. 

ഞായർ വൈകിട്ട് അഞ്ചരയോടെയാണ് ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെൻ്റ് മേരീസ് ക്വാർട്ടേഴ്‌സിൽ 30 വയസ്സ് തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശരീരം പകുതി കത്തിയ നിലയിലായിരുന്നു.  കമിഴ്ന്നു‌ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

സംഭവവുമായി ബന്ധപ്പെട്ട് ഇതേ ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിച്ചിരുന്ന ചൊവ്വന്നൂർ സ്വദേശി സണ്ണി (63) യെ പിടികൂടി. ഇയാളുടെ മുറിയിലാണ് മൃതദേഹം കണ്ടത്. പുക വരുന്നത് കണ്ട ആളുകൾ പുറത്തു നിന്ന് പൂട്ടിയ മുറി തുറന്നു നോക്കിയപ്പോൾ കത്തിയ നിലയിൽ ശരീരം കണ്ടെത്തുകയായിരുന്നു.

സണ്ണി സമാനമായ രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ്. ഒരു കേസിലെ ശിക്ഷ കഴിഞ്ഞ് ആറു വർഷം മുൻപാണ് സണ്ണി പുറത്തിറങ്ങിയത്. ശനി രാത്രി ഏഴോടെ യുവാവിനൊപ്പം ഇയാൾ മുറിയിലേക്ക് പോകുന്നത് സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

കുന്നംകുളം എസ്‌.എച്ച്‌.ഒ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. ഇതര സംസ്ഥാന തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം