വ്യാജ മുൻഗണനാ റേഷൻ കാർഡ് ഉണ്ടാക്കി നൽകിയ ഒരാൾ റിമാൻ്റിൽ

തിരുവനന്തപുരം ബീമാപള്ളി 234-ാം നമ്പർ റേഷൻ കടയുടമ സഹദ്‌ഖാൻ്റെ നേതൃത്വത്തിൽ ബീമാപള്ളി, പൂന്തുറ എന്നിവിടങ്ങളിൽ 150 വ്യാജ റേഷൻ കാർഡുകളാണ് ഉണ്ടാക്കിയത്. ബിടെക് ബിരുദധാരിയാണ് ഇയാൾ. 

വ്യാജ മുൻഗണനാ റേഷൻ കാർഡ് ഉണ്ടാക്കി നൽകാൻ പ്രതികൾ 1000 രൂപ മുതൽ 3000 രൂപവരെ വാങ്ങിയെന്ന് കണ്ടെത്തി. ഭക്ഷ്യവകുപ്പിന്റെ പരാതിയിലാണ് വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. സഹദ്ഖാൻ റിമാൻഡിലാണ്.

മുൻഗണനേതര വിഭാഗത്തിലെ വെള്ള, നീല കാർഡ് ഉടമകളെയാണ് മുൻഗണനാ കാർഡ് (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റിയത്. അപേക്ഷ നൽകിയ ശേഷം റേഷൻ കാർഡ് മാനേജിങ് വെബ് സൈറ്റിലെ പാസ്‌വേർഡും ഡാറ്റാ ബേസിലെ വിവരങ്ങളും ചോർത്തിയാണ് കാർഡുകൾ മാറ്റിനൽകിയത്. ജൂൺ മുതലാണ് തട്ടിപ്പ് തുടങ്ങിയത്. കാർഡുകാരിൽ പലരും റേഷൻ കടയിൽ നിന്ന് ഭക്ഷ്യസാധനങ്ങളും വാങ്ങിയിട്ടുണ്ട്. ഭക്ഷ്യവകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയത്തിലാണ് പൊലീസിൽ പരാതി നൽകിയത്.

കാർഡുകൾ ലഭിച്ച 25 പേരുടെ മൊഴി രേഖപ്പെടുത്തി. ബാക്കി ഉള്ളവരെ തുടർ ദിവസങ്ങളിൽ സ്റ്റേഷനിലേക്ക് വിളിപ്പിക്കും. സഹദ്‌ഖാന് വേറെ ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം