നഗരൂർ ബ്ലോക്ക് ഓഫീസിന് സമീപത്തെ പുരയിടത്തിലാണ് അപകടം. കൊച്ചുണ്ണി (65), മകൻ അഖിൽ (40) എന്നിവരാണ് മരിച്ചത്.
ഇന്ന് (ചൊവ്വാഴ്‌ച) രാവിലെയാണ് ഇരുവരേയും വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചുണ്ണി തെങ്ങുകയറ്റ തൊഴിലാളിയും മകൻ അഖിൽ കൂലി തൊഴിലാളിയുമാണ്.
പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. രാവിലെ കാര്യസ്ഥൻ വന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്.
ഇവിടെ പതിവായി കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.
ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. നഗരൂർ പോലീസ് കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വേണുഗോപാൽ പോറ്റി, ഗോപാലൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വേണുഗോപാലൻ പോറ്റിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് പുരയിടം. അനധികൃതമായാണ് വൈദ്യുതി വേലി സ്ഥാപിച്ചതെന്നാണ് പൊലീസ് കേസ്.
