നവംബർ 15ന് തുടക്കം കുറിച്ച പ്രസിദ്ധമായ ഞാങ്ങാട്ടിരി മാട്ടായ ഉറൂസ് പരിസമാപ്തിയിലേക്ക്. പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും സൂഫിവര്യനുമായിരുന്ന ശൈഖ് മുഹമ്മദ് മുഹ്'യിദ്ദീൻ ബുഖാരിയുടെ 43-ാം ആണ്ട് നേർച്ചയും 51-ാം അജ്മീർ ഉറൂസുമാണ് ഞാങ്ങാട്ടിരി മാട്ടായ ജലാലിയ്യ മസ്ജിദ് & ബുഖാരി ദർഗ്ഗാ ശരീഫ് അങ്കണത്തിൽ നവം.15 മുതൽ നടന്നു വരുന്നത്.
41 നാൾ നീണ്ടു നിൽക്കുന്ന ഉറൂസ് മുബാറക്കിന് പരിസമാപ്തി കുറിച്ചു കൊണ്ട് ഡിസം.23ന് ചൊവ്വാഴ്ച രാത്രി 7ന് അബ്ദുറഷീദ് സഖാഫി ഏലംകുളവും, 24ന് ബുധനാഴ്ച രാത്രി 7ന് അബ്ദുൽ ജലീൽ റഹ്മാനി വാണിയന്നൂരും മത പ്രഭാഷണം നടത്തും.
25ന് വ്യാഴാഴ്ച 11 മണിക്ക് മൗലീദ്, ഉച്ചയ്ക്ക് 2.30ന് ബുർദ്ദ മജ്ലിസ്, 4 മണിക്ക് അജ്മീർ ഉറൂസ് കൊടികയറ്റം, 4.30ന് അജ്മീർ മൗലീദ്, 6.30ന് സമൂഹ സിയാറത്ത്, തുടർന്ന് ഭക്ഷണം കൊടുക്കൽ, രാത്രി 7ന് സമാപന പൊതു സമ്മേളനം നടക്കും. സയ്യിദ് ഒ.എം.എസ് തങ്ങൾ നിസാമി ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്യും. ഹാജി പി.പി.അഹ്മദ് ജലാലുദ്ദീൻ ബുഖാരി അധ്യക്ഷനാവും. ഖത്തീബ് മുനീർ അഹ്സനി ആമുഖ പ്രഭാഷണം നടത്തും. രാത്രി 12ന് മൗലീദ്, ദിഖ്ർ ഹൽഖ എന്നിവയും ഉണ്ടാവും.
26ന് വെള്ളിയാഴ്ച രാവിലെ ഖത്തം ദു:ആ, സിയാറത്ത്, ഭക്ഷണ കിറ്റ് വിതരണം എന്നിവയോടെ ഉറൂസ് സമാപിക്കുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
