ഇന്ന് (വെള്ളി) മുതൽ ഈ മാസം 21 വരെ പകൽ 11നും മൂന്നിനും ഇടയിൽ പത്രിക സമർപ്പിക്കാം. പത്രിക നൽകുന്ന ദിവസം സ്ഥാനാർത്ഥിക്ക് 21 വയസ് പൂർത്തിയാകണം.
ജില്ലാ പഞ്ചായത്തിലേക്കുള്ള പത്രിക ജില്ലാ വരണാധികാരിയായ കലക്ടർക്കോ ഉപവരണാധികാരികളായ എ.ഡി.എമ്മിനോ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കോ സമർപ്പിക്കണം.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ കമ്മീഷൻ ചുമതലപ്പെടുത്തിയ വരണാധികാരിക്കോ ഉപവരണാധികാരിക്കോ നൽകണം.
കൂടുതൽ വാർഡുള്ള മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഒന്നിലധികം വരണാധികാരികളുണ്ടാകും.
ഗ്രാമപഞ്ചായത്തിൽ 2000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 4000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 5000 രൂപയുമാണ് കെട്ടിവയ്‌ക്കേണ്ടത്. പട്ടികജാതി, വർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിശ്ചിത തുകയുടെ പകുതിയും.
പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനം മാത്രമേ 100 മീറ്റർ പരിധിയിൽ അനുവദിക്കു. വരണാധികാരിയുടെ മുറിയിൽ പ്രവേശനം സ്ഥാനാർഥി ഉൾപ്പെടെ അഞ്ചുപേർക്ക്.
22ന് സൂക്ഷ്മ പരിശോധന നടക്കും. പിൻവലിക്കാനുള്ള അവസാന തീയതി നവം.24നാണ്.
