പാലക്കാട് നഗര മധ്യത്തിലെ മാതാ കോവില്‍ പള്ളിക്കടുത്ത് തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് അരികിലാണ് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് നഗരസഭയിലെ ശുചീകരണ തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. വിശദമായി പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.
തലമുടി അടക്കമുള്ള ശരീര ഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്ത നിലയിലാണ് ഉള്ളത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള- ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ശരീര ഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
Tags
Death
