തൃശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

വരന്തരപ്പിള്ളി മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യ  അർച്ചനയാണ് (20) മരിച്ചത്. ഇന്ന് പകൽ നാലുമണിയോടെ വീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്.  

ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. 

നാളെ രാവിലെ ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തും. തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മാറ്റും. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. 

ആറു മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയ വിവാഹം നടന്നത്. ഭർതൃപീഡനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറ​ഞ്ഞു. ഭര്‍ത്താവ് ഷാരോണിനെ  പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഭാര്യയെ ഫോൺ വിളിക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനമില്ലാത്തതിൻ്റെ പേരിലും അർച്ചനയെ പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്. പെയിന്റിങ്ങ് തൊഴിലാളിയാണ് ഷാരോൺ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം